Popular Post

നോളേജ് മറൈൻ ആൻഡ് എഞ്ചിനീറിങ് ഓഹരി വിഭജിക്കുന്നു, എക്സ്-സ്പ്ലിറ്റ് തിങ്കളാഴ്ച
Stock Market

നോളേജ് മറൈൻ ആൻഡ് എഞ്ചിനീറിങ് ഓഹരി വിഭജിക്കുന്നു, എക്സ്-സ്പ്ലിറ്റ് തിങ്കളാഴ്ച

നിക്ഷേപകർക്ക് ആശ്വാസം, മ്യൂച്ച്വൽ ഫണ്ട് ഫീസ് പകുതിയായി കുറച്ച് സെബി
Mutual Funds

നിക്ഷേപകർക്ക് ആശ്വാസം, മ്യൂച്ച്വൽ ഫണ്ട് ഫീസ് പകുതിയായി കുറച്ച് സെബി

ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഐ പി ഒ ഡിസംബർ 22 ന്
Stock Market

ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഐ പി ഒ ഡിസംബർ 22 ന്

നോളേജ് മറൈൻ ആൻഡ് എഞ്ചിനീറിങ് ഓഹരി വിഭജിക്കുന്നു, എക്സ്-സ്പ്ലിറ്റ് തിങ്കളാഴ്ച

നോളേജ് മറൈൻ ആൻഡ് എഞ്ചിനീറിങ് ഓഹരി വിഭജിക്കുന്നു, എക്സ്-സ്പ്ലിറ്റ് തിങ്കളാഴ്ച

ഓഹരി വിഭജനത്തിനൊരുങ്ങുന്ന നോളേജ് മറൈൻ ആൻഡ് എൻജിനീയറിങ് വർക്സ് ഓഹരികളുടെ റെക്കോർഡ് തിയതി ഇന്നാണ്. ഓഹരി വിഭജനത്തിൽ പങ്കെടുക്കാൻ ഇന്നാണ് ഓഹരികൾ സ്വന്തമാക്കേണ്ട അവസാന തിയതി.

ഇന്ന് വിപണിയിൽ നോളേജ് മറൈൻ ആൻഡ് എൻജിനീയറിങ് വർക്സ് ഓഹരികൾ ശ്രദ്ധ കേന്ദ്രമാകും. കമ്പനി ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ റെക്കോർഡ് തിയതി ഡിസംബർ 22 തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇന്ന് ഓഹരികൾ വാങ്ങുന്നതിനുള്ള അവസാന ദിവസം . തിങ്കളാഴ്ച മുതൽ ഓഹരി വാങ്ങുന്ന നിക്ഷേപകർക്ക് ഓഹരി വിഭജനം മൂലമുണ്ടാകുന്ന നേട്ടം ലഭ്യമാകില്ല എന്ന് സാരം.




10 രൂപ മുഖ വിലയുള്ള ഓഹരി 5 രൂപ മുഖ വിലയുള്ള 2 ഓഹരികളാക്കി വിഭജിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഓഹരികൾ കൈവശമുള്ള നിക്ഷേപകന് ഓഹരികളുടെ എണ്ണം ഇരട്ടിയാകും. ഡിസംബർ 22 തിങ്കളാഴ്ച മുതൽക്കാണ് ഓഹരി വിഭജനം പ്രാബല്യത്തിൽ വരുന്നത്. ഉദാഹരണത്തിലൂടെ ഒരു വ്യക്തിയുടെ കൈവശം 5 ഓഹരികളാണ് ഉള്ളതെങ്കിൽ വിഭജനത്തിനു ശേഷം 10 ആയി വർധിക്കും. ഓഹരികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപെടുത്തിയാലും മൊത്ത ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടാകുന്നില്ല. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഉയർത്താനും, ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനും വേണ്ടിയാണു കമ്പനികൾ ഓഹരി വിഭജനം നടത്താറുള്ളത്. ഓഹരി വില കുറയുമ്പോൾ കൂടുതൽ നിക്ഷേപകർക്ക് ഓഹരികൾ സ്വന്തമാക്കാൻ സാധിക്കും.


പ്രമുഖ നിക്ഷേപകനായ ആശിഷ് കചോലിയ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അദ്ദേഹം കമ്പനിയുടെ 300000 ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. നിലവിൽ 2.78 ശതമാനത്തിന്റെ ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്.

വിപണിയിൽ മൾട്ടി ബാഗർ നേട്ടം നൽകിയ ഓഹരിയാണ് മറൈൻ ആൻഡ് എഞ്ചിനീറിങ് വർക്സ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി 9.52 ശതമാനത്തിന്റെ റിട്ടേൺ ആണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 ആഴ്ചക്കിടെ 23 ശതമാനത്തിന്റെ റിട്ടേൺ നൽകിയിട്ടുണ്ട്. ഒരു മാസത്തിനിടെ 37 ശതമാനത്തിന്റെ കുതിപ്പും നടത്തിയിട്ടുണ്ട്. ആറു മാസത്തിനിടെ 107 ശതമാനത്തിന്റെ കുതിപ്പും പ്രകടമാക്കിയിട്ടുണ്ട്. ഈ വര്ഷം ആരംഭിച്ചതിനു ശേഷം 56 ശതമാനത്തിന്റെയും ഒരു വർഷത്തിനിടയിൽ 57 ശതമാനത്തിന്റെയും നേട്ടമാണ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഓഹരി 2 ശതമാനത്തിന്റെ ഇടിവിൽ 3465 രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


2015 ൽ സ്ഥാപിതമായ കമ്പനി ഡ്രെഡ്ജിംഗ് സേവനങ്ങൾ, മറൈൻ ക്രാഫ്റ്റ് എന്നിവയുടെ പ്രവർത്തങ്ങൾ, അറ്റകുറ്റ പണികൾ, പരിപാലനം, എന്നിവയൊക്കെയാണ് ചെയ്യുന്നത്. നിലവിൽ വിപണിയിൽ 4221 കോടി രൂപയുടെ മൂലധനമാണുള്ളത്. സ്റ്റോക് പി ഇ 85 രൂപയാണ്. ബ്ലോക്ക് വാല്യൂ 222 രൂപയാണ്. ആർഒസിഇ 24 ശതമാനവും, ആർഒഇ 25 ശതമാനവുമായി തുടരുന്നു. കമ്പനിക്ക് 146 കോടി രൂപയുടെ കടം മാത്രമാണ് ഉള്ളത്. അതിനാൽ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ 0.61 ശതമാനമായി തുടരുന്നു. ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം പ്രൊമോട്ടർ ഹോൾഡിങ് 53.63 ശതമാനമാണ്. പ്രൊമോട്ടർ ഹോൾഡിങ് 10 ശതമാനത്തിൽ നിന്നും 53 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതെ അമ്മയും 0 .74 ശതമാനം മാത്രം ഉണ്ടായിരുന്ന എഫ് ഐ ഐ ഹോൾഡിങ് 10 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form