പ്രതീക്ഷകളുമായി നിക്ഷേപകർ
.jpg)
ഒക്ടോബർ മാസം തുടങ്ങുകയായി. നവരാത്രി ആഘോഷങ്ങളും, ദീപാവലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുമൊക്കെയായി രാജ്യം ഓട്ടത്തിലാണ്. ആഭ്യന്തര വിപണിയിലും ജി എസ് ടി പ്രഖ്യാപനങ്ങളും ഉത്സവങ്ങളും വലിയ സ്വാധിനമാണ് ചെലുത്തുന്നത്. പ്രൈമറി മാർക്കറ്റിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണക്കാർക്കിടയിലും, നിക്ഷേപകർക്കിടയിലും പ്രിയം പിടിച്ചു പറ്റിയ ധാരാളം കമ്പനികളാണ് എത്തുന്നത്. ടാറ്റ ക്യാപിറ്റലിന്റെ ഐ പി ഒ നിക്ഷേപകർ ആഘോഷമാക്കുമ്പോൾ ഇരട്ടി മധുരം നൽകാൻ ഇപ്പോഴിതാ എൽ ജി ഇലെക്ട്രോണിക്‌സും എത്തുകയായി.
എൽ ജി ഇലക്ട്രോണിക്സ് 11607 കോടി രൂപ സമാഹരിക്കാൻ വേണ്ടിയാണ് വിപണിയിലെത്തുന്നത്. ഇതിനായി 1080 -1140 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. പൂർണമായും ഓഫർ ഫോർ സെയിൽ വഴി തുക സമാഹരിക്കാനാണ് തീരുമാനം. ഇതിനായി പ്രൊമോട്ടർ കമ്പനിയായ എൽ ജി ഇലക്ട്രോണിക്സ് 10 രൂപ മുഖവിലയുള്ള 10.18 കോടി ഓഹരികളാണ് വിൽക്കുന്നത്.
ഒക്ടോബർ 7 ചൊവാഴ്ചയാണ് കമ്പനിയുടെ ഐപിഒ ആരംഭിക്കുന്നത്. ഒക്ടോബർ 9 വ്യാഴാഴ്ച ഐപിഒ അവസാനിക്കും. തിങ്കളാഴ്ച ആങ്കർ നിക്ഷേപകരുടെ ബിഡിങ് ആരംഭിക്കും. എൻ എസ് ഇയിലും ബി എസ് ഇയിലും ഓഹരി ലിസ്റ്റ് ചെയ്യപ്പെടും.
ഐപിഒയുടെ ഇഷ്യൂ വിലയായി കുറഞ്ഞത് 1080 രൂപ മുതൽ 1140 രൂപ വരെയാണ് തീരുമാനിച്ചിട്ടുള്ളത്. ഇവിടെ ഫ്ലോർ പ്രൈസ് മുഖ വിലയുടെ 108 മടങ്ങാണ് ഉള്ളത്. ക്യാപ് പ്രൈസ് 114 മടങ്ങും.
ഐപിഒയ്ക്കായി പ്രൊമോട്ടർമാർ 101.81 മില്യൺ ഓഹരികളാണ് വിൽക്കുന്നത്. ഐപിഒയ്ക്ക് ശേഷം പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം ഏകദേശം 15 ശതമാനത്തോളമായി കുറയും. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർക്ക് പരമാവധി 50 ശതമാനം ഓഹരികൾ വാങ്ങാം. ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർക്കായി 15 ശതമാനവും, റീട്ടെയിൽ നിക്ഷേപകർക്ക് 35 ശതമാനവുമാണ് റിസേർവ് ചെയ്തിരിക്കുന്നത്. ജീവനക്കാർക്കായി 210278 ഓഹരികൾ റിസർവ് ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 13 ഇക്വിറ്റി ഓഹരികൾക്കായുള്ള ബിഡുകളാണ് സമർപ്പിക്കാൻ സാധിക്കുക.
ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രവറ്റ് ലിമിറ്റഡ്, ജെ പി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബൊഫെ സെക്യുരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജേഴ്സ് ആയി പ്രവർത്തിക്കുന്നത്. കെഫിൻ ടെക്‌നോളജീസ് രജിസ്ട്രാർ ആയും വർത്തിക്കും.
കമ്പനിയെ കുറിച്ച്
ഗൃഹോപകരണങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് പോലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ൽ ജി ഇലക്ട്രോണിക്സ് 1997 ലാണ് സ്ഥാപിതമായത്. നോയിഡ, പൂനെ എന്നവിടങ്ങളിലാണ് കമ്പനിയുടെ നിർമാണ യൂണിറ്റുള്ളത്. മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം 23 റീജിണൽ ഡിസ്ട്രിബ്യുഷൻ സെന്ററുകൾ, 51 ബ്രാഞ്ച് ഓഫീസുകൾ, 30847 സബ് ഡീലർമാർ എന്നിവയാണ് കമ്പനിക്കുള്ളത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form