Popular Post

കോള്‍ ഇന്ത്യയുടെ ഉപകമ്പനി ഐ.പി.ഒക്ക്
Stock Market

കോള്‍ ഇന്ത്യയുടെ ഉപകമ്പനി ഐ.പി.ഒക്ക്

ഗുജറാത്ത് ഗ്യാസ് ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്
Stock Market

ഗുജറാത്ത് ഗ്യാസ് ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്

ഓഹരി വിപണിയിൽ വരാനിരിക്കുന്നത് എന്ത്?
Stock Market

ഓഹരി വിപണിയിൽ വരാനിരിക്കുന്നത് എന്ത്?

സെബിയുടെ ക്ലീന്‍ ചിറ്റ്

സെബിയുടെ ക്ലീന്‍ ചിറ്റ്

യുഎസ് ഷോര്‍ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ സെബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കുതിപ്പ്. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഓഹരികള്‍ 13 ശതമാനംവരെ നേട്ടമുണ്ടാക്കി.


അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന് 687 രൂപ നിലവാരത്തിലെത്തി. അദാനി പവറാകട്ടെ ഒമ്പത് ശതമാനം നേട്ടത്തില്‍ 686 രൂപയിലുമാണ് വ്യാപാരം നടന്നത്. അദാനി എന്റര്‍പ്രൈസസ് അഞ്ച് ശതമാനം ഉയര്‍ന്ന് 2,529 നിലവാരത്തിലാണ്. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വിലയാകട്ടെ അഞ്ച് ശതമാനം നേട്ടത്തില്‍ 1,032 രൂപയിലുമെത്തി. അദാനി പോര്‍ട്‌സാകട്ടെ മൂന്ന് ശതമാനവും നേട്ടമുണ്ടാക്കി.


സാമ്പത്തിക തട്ടിപ്പ്, ഓഹരി വിലയിലെ കൃത്രിമം തുടങ്ങി ഗുരതരമായ ആരോപണങ്ങളായിരുന്നു ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ചത്. ഹിന്‍ഡന്‍ബെര്‍ഗ് ആരോപിച്ചതുപോലെ, അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയതിനോ, പണം ദുരുപയോഗം ചെയ്തതിനോ, വ്യാജ രേഖകള്‍ ചമച്ചതിനോ യാതൊരു തെളിവുമില്ലെന്ന് സെബിയുടെ അന്തിമ ഉത്തരവില്‍ പറയുന്നു. 2023 ജനുവരിയിലായിരുന്നു യുഎസ് ഷോര്‍ട്ട് സെല്ലറുടെ ആരോപണം പുറത്തുവരുന്നത്. രണ്ടര വര്‍ഷം കഴിഞ്ഞാണ് സെബിയുടെ തീര്‍പ്പാക്കല്‍.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com


Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form