11 അനലിസ്റ്റുകളിൽ നിന്നും സെൽ ശുപാർശ ലഭിച്ച പ്രമുഖ ഓഹരി
.jpg)
ഇന്ന് വിപണിയിൽ അവന്യു സൂപ്പർമാർട്ടിന്റെ ഓഹരികൾ ഇടിവിലാണ് വ്യാപാരം ചെയ്യുന്നത്. കമ്പനിയുടെ ബിസിനസ് അപ്‌ഡേറ്റുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഓഹരിയിൽ വില്പന സമ്മർദ്ദം ആരംഭിച്ചത്. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ് എലോൺ വരുമാനം 15.4 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ സി എ ജി ആർ വളർച്ചയേക്കാൾ നേരിയ കുറവ് ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പാദത്തിൽ കമ്പനി 8 പുതിയ സ്റ്റോറുകളാണ് ആരംഭിച്ചത്. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 432 ആയി വർധിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനി 17 പുതിയ സ്റ്റോറുകൾ കൂട്ടിചേർത്തു. ഇനി വരും പാദങ്ങളിൽ ജി എസ് ടി ആനുകൂല്യം നടപ്പിലാക്കിയതിന്റെ നേട്ടങ്ങൾ എത്രത്തോളം ബിസിനസിൽ പ്രതിഫലിച്ചു എന്നതാണ് വിദഗ്ധർ ശ്രദ്ധിക്കുക.
ബിസിനസ് അപ്‌ഡേറ്റുകൾ വന്നതോടെ പല അനലിസ്റ്റുകളും ഓഹരിക്ക് മുൻപ് നൽകിയ ടാർഗറ്റ് വിലയും റേറ്റിങ്ങും കുറച്ചു. ഗോൾഡ്മാൻ സാച്ച്സ് ആണ് ഇതിൽ ആദ്യം. ബ്രോക്കറേജ് ഓഹരിക്ക് ഇപ്പോൾ സെൽ എന്ന റേറ്റിംഗ് ആണ് നൽകുന്നത്. മാത്രമല്ല മുൻപ് 3450 രൂപ ടാർഗറ്റ് വില നൽകിയതിൽ നിന്ന് ഇപ്പോൾ 3370 രൂപയാക്കി കുറക്കുകയും ചെയ്തു.
വില്പന വളർച്ച പ്രതീക്ഷിച്ചതിലും കുറഞ്ഞ കണക്കുകളാണ് എന്ന് ഗോൾഡ്മാന് സാച്ച്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്റ്റോറുകൾ കൂട്ടി ചേർക്കുന്നതിലും പറയത്തക്ക വളർച്ച കമ്പനി കൈവരിച്ചില്ല എന്ന് ബ്രോക്കറേജ് കൂട്ടി ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള വില്പന വളർച്ചയുടെ അനുമാനവും ബ്രോക്കറേജ് കുറച്ചു. മുൻപ് 20 ശതമാനം നൽകിയത് ഇപ്പോൾ 18 ശതമാനമാക്കിയാണ് കുറച്ചത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഇ പി എസ് അനുമാനവും വെട്ടി കുറച്ചു.
ഗോൾഡ്മാൻ സാച്ച്സ് കൂടാതെ ജെ പി മോർഗനും ന്യൂട്രൽ എന്ന റേറ്റിംഗിലേക്ക് വ്യൂ മാറ്റിയിട്ടുണ്ട് മാത്രമല്ല ടാർഗറ്റ് വിലയായി നൽകുന്നത് 4350 രൂപയാണ്. ഈ ബ്രോക്കറേജുകൾ കൂടാതെ 31 അനലിസ്റ്റുകൾ ഓഹരിയിൽ കവറേജ് നൽകുന്നുണ്ട്. 10 അനലിസ്റ്റുകൾ ബൈ എന്ന ശുപാർശ തന്നെയാണ് നൽകുന്നത്. 10 അനലിസ്റ്റുകൾ ഹോൾഡ് എന്ന ശുപാർശയും നൽകുന്നു. എന്നാൽ 11 അനലിസ്റ്റുകൾ ഓഹരി ഒഴിവാക്കാനാണ് നിർദേശിക്കുന്നത്.
ഇതിനു മുൻപ് കമ്പനിയുടെ വളർച്ച സാധ്യതകളെ മുൻ നിർത്തി വിവിധ പ്രമുഖ ബ്രോക്കറേജുകൾ ഓഹരിക്ക് ബൈ ശുപാർശ നൽകിയിരുന്നു. എന്നാൽ രണ്ടാം പാദ ബിസിനസ് അപ്‌ഡേറ്റുകൾ ഈ പ്രതീക്ഷക്കൊത്ത് ഉയരാത്തത് തന്നെയാണ് ഓഹരി വിലയെ സ്വാധിനിക്കുനത്. ഈ വർഷം 24 ശതമാനത്തിന്റെ നേട്ടം നൽകാൻ അവന്യൂ സൂപ്പർമാർട്ട് ഓഹരികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ വാർത്തകൾക്ക് പിന്നാലെ ഓഹരി 3 ശതമാനത്തോളം നഷ്ടത്തിൽ 4319 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form