ഇന്ത്യന്‍ ഓഹരി സൂചികകള്‍ എന്തുകൊണ്ട് ഇടിയുന്നു
ഇറാന്‍- യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം ബുധനാഴ്ച കുതിച്ചുയര്‍ന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നു വീണ്ടും നഷ്ടത്തിലേയ്ക്ക ഊളിയിട്ടു. അഞ്ചു ദിവസം തുടര്‍ന്ന നേട്ടത്തിനു ശേഷമാണ് ഈ നിറംമങ്ങള്‍. അടിസ്ഥാന വികാരം പോസിറ്റീവ് ആണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും എന്തുകൊണ്ട് സൂചികകള്‍ ഇടിയുന്ന എന്ന സംശയം ഏവര്‍ക്കും ഉണ്ടാകാം.
ആര്‍ബിഐ പണനയം പകര്‍ന്ന ഊര്‍ജ്ജം നിലനില്‍ക്കുമ്പോഴും എന്തുകൊണ്ട് തളര്‍ച്ച എന്നുചോദിച്ചാല്‍ അതിന് പ്രധാനമായും 6 കാരണങ്ങളുണ്ട്. ഇന്നത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സ് ഒരുവേള 800 പോയിന്റും, നിഫ്റ്റി 200 പോയിന്റും തളര്‍ച്ച കണ്ടിരുന്നു. ഇന്‍ഫോസിസ്, അദാനി പോര്‍ട്ട്‌സ്, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക്, എല്‍ ആന്‍ഡ് ടി പോലുള്ള പ്രമുഖരാണ് പ്രാധാനമായും നഷ്ടം നേരിട്ടത്. ഇടിവിനുള്ള കാരണങ്ങള്‍ അറിയാം.
വെടിനിര്‍ത്തല്‍ പാളി!
ഇറാന്‍- യുഎസ് വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതാണ് പ്രശ്‌നം. ഇതോടെ ഇറാന്‍ ഹോര്‍മുസ് വീണ്ടും അടഞ്ഞു. ലെബനന്‍ സമാധാന കരാറിന്റെ ഭാഗമല്ലെന്നാണ് യുഎസ്, ഇസ്രായേല്‍ പക്ഷം. അതേസമയം ഹോര്‍മുസ് തുറ്റകാന്‍ ഇറാന്‍ മുന്നോട്ടുവച്ച 10 നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ഇതില്‍ സഖ്യകക്ഷികളെ ആക്രമിക്കരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന ഇറാന്‍- യുഎസ് ചര്‍ച്ചകളില്‍ ആശങ്ക വര്‍ധിക്കുകയാണ്. ഹോര്‍മുസ് അടച്ചതിനു പുറമേ ഇറാന്‍ സൗദി പൈപ്പ്‌ലൈനുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് ഇറാനും, യുഎസും പറയുന്നു.
എണ്ണവില ഉയരുന്നു
വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ ഇടിഞ്ഞ ആഗോള എണ്ണവില വീണ്ടും ഉയരുകയാണ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയുന്നത് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറാന്‍ ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു മേല്‍ ആക്രമണം നടത്തുന്നതും എണ്ണയില്‍ പ്രതിഫലിക്കുന്നു. കഴിഞ്ഞ ദിവസം 92 ഡോളര്‍ വരെ ഇടിഞ്ഞ എണ്ണവില വീണ്ടും 100 ഡോളറിലേയ്ക്ക് അടുക്കുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഇന്ത്യയ്ക്ക് ഗുണമാകില്ല.
ആഗോള വിപണികള്‍ ചുവക്കുന്നു
സമാധാനകരാര്‍ പാളിയെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നതോടെ ആഗോള സൂചികകള്‍ വീണ്ടും ചുവന്നു. ഇതിന്റെ നിഴല്‍ ഇന്ത്യന്‍ വിപണികളിലും പതിച്ചു. ജപ്പാന്‍ നിക്കി 0.8%, ഹോങ്‌കോങ് ഹാങ് സെങ് 0.2%, ദക്ഷിണകൊറിയ കൊസ്പി 1.5%, ചൈന ഷാങ്ഹായ് കോമ്പോസിറ്റ് 0.7% എന്നിങ്ങനെ നീളുന്നു നഷ്ടം. യുഎസ് സൂചികകളും ഇന്ന് വ്യാപരത്തില്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
വിദേശീയര്‍ പിന്‍മാറ്റം തുടരുന്നു
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നുള്ള ലാഭമെടുപ്പ് തുടരുകയാണ്. തുടര്‍ച്ചയായി 26 ദിവസമായി ഒഴുക്ക് ഇന്ത്യയ്ക്ക് എതിരാണ്. ബുധനാഴ്ച പ്രാദേശിക കുതിപ്പുകള്‍ക്കിടയിലും വിദേശികള്‍ 2,812 കോടിയുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. തുടര്‍ച്ചയായ നഷ്ട്ങ്ങളും, ആഗോള വെല്ലുവിളികളും, രൂപയുടെ പതനവും, വിദേശ റേറ്റിംഗ് ഏജന്‍സികളുടെ വളര്‍ച്ച അനുമാനങ്ങള്‍ താഴ്ത്തലും, ജാഗ്രത നിര്‍ദേശങ്ങളും വിദേശ സെന്റിമെന്റിനെ ബാധിക്കുന്നു.
രൂപയുടെ വീഴ്ച
എണ്ണവില വീഴ്ച്ചയില്‍ നേട്ടം കണ്ട രൂപ വീണ്ടും തളര്‍ച്ചയുടെ പാത തെരഞ്ഞെടുത്തിരിക്കുന്നു. ഇന്ന് ഡോളറിനെതിരേ 16 പൈസ മൂല്യനഷ്ടത്തില്‍ 92.70 ത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വാരം ആര്‍ബിഐ ഇടപെടലിനെ തുടര്‍ന്ന് നേട്ടമുണ്ടാക്കിയെങ്കിലും വീണ്ടും രൂപ തളര്‍ച്ചയുടെ സൂചനകള്‍ തന്നെ നല്‍കുന്നു.
ലാഭമെടുപ്പ്
കഴിഞ്ഞ 5 സെഷനുകളിലെ പോസിറ്റിവിറ്റി, പ്രത്യേകിച്ച ഇന്നലത്തെ കുതിപ്പ് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പാളിയെന്ന ആശങ്ക ലാഭമെടുപ്പ് ആഴം വര്‍ധിപ്പിക്കുന്നു.
പശ്ചിമേഷ്യന്‍ വെടിനിര്‍ത്തല്‍ തന്നെയാണ് പ്രശനം. നാളത്തെ ചര്‍ച്ച വളരെ പ്രധാനമാണ്. വെടിനിര്‍ത്തല്‍ തുടര്‍ന്നാല്‍ വിപണി സ്ഥിരതയോടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോജിത് ഇന്‍വെസ്റ്റ്മെന്റിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു. കരാറിന്റെ വീഴചയും, എണ്ണവില വര്‍ധനയും വെല്ലുവിളിയാണ്. നിലവിലെ സാഹചര്യം ഇന്നലെ കണ്ട ഉയര്‍ച്ചയുടെ തീവ്രത കുറയ്ക്കാം. എഫ്പിഐ വില്‍പ്പനയും, ഷോര്‍ട്ടിംഗും മൂലം തളര്‍ന്ന ന്യായമായ മൂല്യമുള്ള ഓഹരികള്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരും എന്നതിന്റെ തെളിവാണ് ഇന്നലെ കണ്ട റാലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്ഷേപകള്‍ ക്ഷമയോടെ കാത്തിരിക്കാനാണ് നിര്‍ദേശം.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form