Popular Post

വിപണി ചാഞ്ചാട്ടത്തിൽ
Stock Market

വിപണി ചാഞ്ചാട്ടത്തിൽ

നിക്ഷേപകർ വാറൻ ബഫറ്റിന്റെ വഴി തേടണോ?
Stock Market

നിക്ഷേപകർ വാറൻ ബഫറ്റിന്റെ വഴി തേടണോ?

സ്വർണ്ണത്തിന് മോദിയുടെ  റെഡ് സിഗ്നൽ
Stock Market

സ്വർണ്ണത്തിന് മോദിയുടെ റെഡ് സിഗ്നൽ

നിഫ്റ്റി കടുത്ത സമ്മര്‍ദത്തില്‍

നിഫ്റ്റി കടുത്ത സമ്മര്‍ദത്തില്‍

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന വാരത്തില്‍ ഓഹരി വിപണികളെ കാത്തിരിക്കുന്നത് അവധികളാണ്. ഈ വാരം മൂന്നു പ്രവര്‍ത്തി ദിവസം മാത്രമാണ് ഇന്ത്യന്‍ സൂചികകള്‍ക്കുള്ളത്. നാളെ (2026 മാര്‍ച്ച് 31) ശ്രീ മഹാവീര്‍ ജയന്തി പ്രമാണിച്ച് വിപണികള്‍ അടങ്ങുകിടക്കും, 2026 ഏപ്രില്‍ മൂന്ന് ദുഃഖവെള്ളി മൂലം വ്യാപാരം ഉണ്ടാകില്ല. അതിനാല്‍ തന്നെ ഈ വാരം കടുക്കാം.
കഴിഞ്ഞ വാരാന്ത്യം 2 ദിവസത്തെ മിന്നും പ്രകടനത്തിനു ശേഷം ഇന്ത്യന്‍ സൂചികകള്‍ കൂപ്പുകുത്തുന്നതാണ് നിക്ഷേപകര്‍ കണ്ടത്. നിഫ്റ്റി നിര്‍ണായകമായ 23,000 സപ്പോര്‍ട്ട് കൈവിട്ടു. ഇറാന്‍- യുഎസ് ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ വിപണിയുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചു. എണ്ണവില വര്‍ധനയും, രൂപയു െമൂല്യത്തകര്‍ച്ചയും വിദേശ നിക്ഷേപകരെ വില്‍പ്പനക്കാരാക്കി.

നിഫ്റ്റി സൂചിക 21 മണിക്കൂര്‍ ഇഎംഎയ്ക്ക് താഴെയാണ് വ്യാപാരം നടത്തുന്നതെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു. ഇത് സ്ഥിരമായ ഹ്രസ്വകാല ബെറിഷ് ആക്കം സൂചിപ്പിക്കുന്നു. ആര്‍എസ്ഐ ഒരു ബെറിഷ് ക്രോസ്ഓവറിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇത് വികാരം വൃണപ്പെടുത്തുന്നു.



സെല്‍ ഓണ്‍ റൈസ് ആണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 23,500 ലേയ്ക്കുള്ള ഏതൊരു നീക്കവും വില്‍പ്പന സമ്മര്‍ദം വര്‍ധിപ്പിക്കാം. ഈ ലെവല്‍ ഉടനടി പ്രതിരോധമായി പ്രവര്‍ത്തിക്കാം. 22,800 നു താഴെയുള്ള നീക്കം കൂടുതല്‍ ബലഹീനതയിലേക്ക് വഴി തുറക്കാമെന്ന് ഡെ പറഞ്ഞു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com  ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form