Popular Post

മിന്നിച്ച ജി.ഡി.പി കണക്കുകൾ
Stock Market

മിന്നിച്ച ജി.ഡി.പി കണക്കുകൾ

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
Stock Market

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
Stock Market

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം

ഇന്‍ഡിഗോ അല്ലെങ്കില്‍ ഗ്രാസിം പുതിയ മത്സരാര്‍ത്ഥി സാധ്യതകളില്‍ നിറയുന്നു

ഇന്‍ഡിഗോ അല്ലെങ്കില്‍ ഗ്രാസിം പുതിയ മത്സരാര്‍ത്ഥി സാധ്യതകളില്‍ നിറയുന്നു

 ബിസിനസ് വിഭജനത്തിനു പിന്നാലെ ടാറ്റ മോട്ടോഴ്‌സ് സെന്‍സെക്‌സ് വിടുന്നു. വിപണിമൂല്യത്തിലുണ്ടായ ഇടിവാണ് കാരണം. ഇന്‍ഡിഗോ അല്ലെങ്കില്‍ ഗ്രാസിം ടാറ്റ മോട്ടോഴ്‌സിന്റെ സ്ഥാനം നേടിയേക്കും.

ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റ മോട്ടോഴ്‌സ് സെന്‍സെ്ക്‌സ് 30 ബന്‍ഡിലില്‍ നിന്ന് പുറത്തേയ്ക്ക്. ഒക്ടോബറില്‍ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന (സിവി) ബിസിനസ് വിഭജിച്ചതാണ് ഇതിനു കാരണം. ഇതോടെ ടാറ്റ മോട്ടോഴ്‌സിന്റെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞു. ഈ സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ സെന്‍സെക്‌സ് 30 ബണ്ടിലില്‍ നിന്ന് നീക്കം ചെയ്യും.


ടാറ്റ മോട്ടോഴ്‌സിന്റെ പകരക്കാരന്‍

വിപണിയിലെ ഏറ്റവും മൂല്യമുള്ള 30 ഓഹരികളെയാണ് സെന്‍സെക്‌സ് 30 ബണ്ടിലില്‍ ഉള്‍പ്പെടുത്തുന്നത്. സെന്‍സെക്‌സ് സൂചികയുടെ ഗതി തീരുമാനിക്കുന്നതില്‍ ഈ 30 ഓഹരികള്‍ക്കു വലിയ പ്രധാന്യമുണ്ട്. ടാറ്റ മോട്ടോഴ്‌സ് പുറത്താകുന്നതോടെ, രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സെന്‍സെക്‌സ് ബണ്ടിലില്‍ ഉള്‍പ്പെടുമെന്നാണു വിലയിരുത്തല്‍. ഡിസംബര്‍ അവലോകനം ഈ മാസം ഉണ്ടാകും. തുടര്‍ന്ന് മാറ്റങ്ങള്‍ ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരാം.


വിഭജന ശേഷം ടാറ്റ മോട്ടോഴ്‌സ്

വിഭജനത്തിന് മുമ്പ് ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ- പാസഞ്ചര്‍ സെഗ്‌മെന്റുകള്‍ ഒരുമിച്ചായിരുന്നു. അതിനാല്‍ തന്നെ വിപണിമൂല്യവും വളരെ വലുതവയിരുന്നു. വിഭജന ശേഷം ഈ 2 സെഗ്‌മെന്റുകളും 2 പ്രത്യേക എന്റിറ്റികളായി പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസിന് 1.19 ട്രില്യണ്‍ രൂപയുടെ വിപണി മൂല്യമുണ്ട്. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വിപണിമൂല്യം 1.37 ട്രില്യണ്‍ രൂപയാണ്. അതേസമയം സെന്‍സെക്‌സ് 30 യിലേയ്ക്ക് എത്തുന്ന ഇന്‍ഡിഗോയുടെ വിപണിമൂല്യം 2.27 ട്രില്യണ്‍ രൂപയാണ്.


അഴിച്ചുപണി: വിലയിരുത്തലുകള്‍

ടാറ്റ മോട്ടോഴ്സിനെ സെന്‍സെക്‌സില്‍ നിന്ന് ഒഴിവാക്കുന്നത് ഏകദേശം 2,232 കോടി രൂപയുടെ ഔട്ട് ഫ്‌ലോയ്ക്ക് കാരണമാകുമെന്ന് പെരിസ്‌കോപ്പ് അനലിറ്റിക്സിലെ ബ്രയാന്‍ ഫ്രീറ്റാസ് സ്മാര്‍ട്ട്കര്‍മയില്‍ പ്രസിദ്ധീകരിച്ച വിശകലനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്‍ഡിഗോയുടെ ഉള്‍പ്പെടുത്തല്‍ ഏകദേശം 3,157 കോടി രൂപയുടെ ഇന്‍ ഫ്‌ലേയ്ക്ക് വഴിവയ്ക്കും.

ഇനി സെന്‍സെക്‌സ് സൂചിക കമ്മിറ്റി കമ്മോഡിറ്റി വിഭാഗത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് മറ്റൊരു സാധ്യതയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗ്രാസിമിനെ ഉള്‍പ്പെടുത്തിയാല്‍് 2,526 കോടി രൂപയുടെ ഇന്‍ ഫ്‌ലോ സംഭവിക്കും.


വമ്പന്‍മാരുടെ ക്ലബ്

1986 ജനുവരി 1 ന് ആരംഭിച്ചതാണ് സെന്‍സെക്‌സ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും, ഓഹരി വിപണികളുടെയും ദിശ രൂപപ്പെടുത്തുന്നതില്‍ ഈ സൂചിക പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണികളിലെ അതിശക്തരായ 30 കമ്പനികളുടെ ക്ലബ് ആണ് ഈ സെന്‍സെക്‌സ് ബണ്ടില്‍ എന്നു പറയുന്നതില്‍ തെറ്റില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നീ മൂന്നു പേരുകള്‍ മാത്രമാണ് സെന്‍സെക്‌സ് 30 സൂചികയില്‍ തുടക്കം മുതല്‍ നിലനില്‍ക്കുന്ന ഓഹരികള്‍. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര എന്നിവ ഇടയ്ക്ക് നീക്കം ചെയ്‌തെങ്കിയും വീണ്ടും ഉള്‍പ്പെടുത്തിയവയാണ്. ഇന്‍ഫോസിസ്, എസ്ബിഐ ഓഹരികള്‍ സെന്‍സെക്‌സ് 30 ബണ്ടിലില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ഓഹരികളാണ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form