.
.jpg)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും തകര്‍ച്ചയോടെ വ്യാപാരാന്ത്യം. സെന്‍സെക്‌സ് 502 പോയിന്റ് ഇടിഞ്ഞ് 81,757.73ലെത്തി. നിഫ്റ്റിയാകട്ടെ 143 പോയിന്റ് താഴ്ന്ന് 24,968.40ലും ക്ലോസ് ചെയ്തു. നിക്ഷേപകരുടെ മൂല്യത്തില്‍ ഇന്നൊറ്റ ദിവസം മൂന്നുലക്ഷം കോടി രൂപയുടെ ഇടിവാണ് സംഭവിച്ചത്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 461 ലക്ഷം കോടിയില്‍ നിന്ന് 458 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഇന്ന് 66 ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടിലെത്തി. 33 എണ്ണം ലോവര്‍ സര്‍ക്യൂട്ടിലുമെത്തി.
ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതും ആദ്യപാദത്തിലെ ഫലങ്ങള്‍ തൃപ്തികരമല്ലാത്തതും വിപണിക്ക് നിരാശയുടെ ദിനങ്ങള്‍ സമ്മാനിക്കുന്നു. വിദേശ നിക്ഷേപകര്‍ കാത്തിരിക്കുകയെന്ന തീരുമാനത്തിലാണ് മുന്നോട്ടു പോകുന്നത്. സ്‌മോള്‍ ക്യാപ് ഓഹരികള്‍ 0.82 ശതമാനവും മിഡ്ക്യാപ് 0.70 ശതമാനവും താഴ്ച്ചയിലായി.
ഐ.ടി (0.01), മീഡിയ (0.96), മെറ്റല്‍ (0.37) ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
നേട്ടം കൊയ്തവരും വീണവരും
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (2.27), വിപ്രോ (2.21), ബജാജ് ഫിനാന്‍സ് (1.97), എല്‍ആന്‍ഡ്ടി (1.86) ഓഹരികള്‍ ഇന്ന് നേട്ടത്തിലെത്തി.
ആക്‌സിസ് ബാങ്ക് ഓഹരികള്‍ക്ക് ഇന്ന് കനത്ത തിരിച്ചടി നേരിട്ടു. ആദ്യ പാദത്തില്‍ ലാഭത്തില്‍ 3.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതാണ് ഓഹരികളുടെ മോശം പ്രകടനത്തിന് കാരണം. ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ വരുമാനം കൂടിയെങ്കിലും ചെലവുകള്‍ ഉയര്‍ന്നതാണ് ലാഭത്തില്‍ കുറവുണ്ടാകാന്‍ കാരണം.
ഭാരത് ഡൈനാമിക്‌സ് (4.07), സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് (3.24), ശ്രീറാം ഫിനാന്‍സ് (3.06) ഓഹരികള്‍ക്കും ഇടിവായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
ദേശീയതലം വച്ചുനോക്കുമ്പോള്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു കേരള ഓഹരികളുടേത്. നീറ്റ ജലാറ്റിന്‍ ഇന്ത്യ ഓഹരികള്‍ ഇന്ന് 2.25 ശതമാനത്തോളം ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ് (0.13), മുത്തൂറ്റ് മൈക്രോഫിന്‍ (1.04), സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് (0.33) ഓഹരികളും നേട്ടമുണ്ടാക്കി.
മുത്തൂറ്റ് ഫിനാന്‍സ് (0.26), വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.04), പോപ്പീസ് കെയര്‍ (1.98) ഓഹരികള്‍ക്ക് ഇന്ന് ശോഭിക്കാനായില്ല.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല
Comment Form