സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിലെ വീഴ്ച

കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലുണ്ടായ വീഴ്ചയെപ്പറ്റി അന്വേഷണം നടത്താനായി മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല. സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഗഡ്കരി വ്യക്തമാക്കി.
മലപ്പുറം കൂരിയാട് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ദേശീയ പാത നിർമ്മാണത്തിലെ വേഴ്ച കണ്ടെത്താനായി കേന്ദ്രം മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. സംഭവം ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന ഭയവും ആശങ്കയും ചെറുതല്ല. സംസ്ഥാനത്തുടനീളം ദേശീയപാത 66ന്റെ നിർമ്മാണംപൂർത്തിയായിക്കൊണ്ടിരിക്കുന്ന വേളയിൽ ഉണ്ടായ അപകടം ഇതുപോലെ ഉയരമുള്ള മറ്റ് സ്ഥലങ്ങളിലും ഈ മഴക്കാലത്ത് അപകടമുണ്ടാകുമോ എന്ന ഭയമാണ് ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.
കൂരിയാട് ദേശീയപാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലുള്ള ഭാഗത്താണ് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണ് ഓടുന്ന കാറുകൾക്ക് മേൽ ഇന്റർലോക്ക് കട്ടകൾ പതിച്ചത്. മൂന്ന് കുട്ടികളടക്കം എട്ടുപേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. നാല് കാറുകളും അപകടത്തിൽപ്പെട്ടു. ട്രാഫിക് കുറവായിരുന്ന ഉച്ചയ്ക്ക് രണ്ടരയോടെ നടന്നതിനാലാണ് വലിയ ഒരു ദുരന്തം ഒഴിവായത്. സർവീസ് റോഡിൽ കിലോമീറ്ററുകളോളം വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് കിലോമീറ്ററിലധികം വയലിലൂടെ നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകർന്നത്. പാത തകർന്നതോടെയാണ് കിഴക്ക് വശത്തുള്ള സർവീസ് റോഡും വയലും വിണ്ടുകീറിയത്.
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (Whatsapp Only)
കാസർകോട്ട് കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ സർവീസ് റോഡ് ഇടിഞ്ഞുതാണു. ഇതേഭാഗത്ത് ദേശീയപാതയിൽ 20 മീറ്ററോളം നീളത്തിൽ വലിയ വിള്ളലുണ്ടായി. തൃശൂരിൽ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിലെ പാലത്തിൽ അമ്പതോളം മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു.
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാതയോട് ചേർന്ന് കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് നടത്തിയ ഭാഗത്ത് വിള്ളലുണ്ടായി. മലയിടിച്ചാണ് ദേശീയപാത നിർമ്മിച്ചത്. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞു. മണ്ണും ചെളിവെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി.
കാഞ്ഞങ്ങാട്ട് സർവീസ് റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവിടെ ഓവുചാൽ പണികൾ പൂർത്തിയായിരുന്നില്ല. മഴയത്ത് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ റോഡ് ഇടിയുകയായിരുന്നു.
ചാവക്കാട് മണത്തലയിലെ പാലത്തിൽ ടാറിംഗ് പൂർത്തിയായ ഭാഗത്താണ് ആഴത്തിൽ വിള്ളലുണ്ടായത്. വീണ്ടും ടാറിട്ട് വിള്ളൽ അടയ്ക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ ഇടിഞ്ഞ മണ്ണും ചെളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി സാധനങ്ങളടക്കം നശിച്ചതിനെ തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
മഴക്കാലമെടുത്തപ്പോഴേക്കും തുടർച്ചയായി ഇത്തരത്തിൽ ദേശീയ പാതയിലുണ്ടാകുന്ന പ്രശ്‍നങ്ങൾ നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണോ എന്നതടക്കുമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിനായാണ് കേന്ദ്രം നിയോഗിച്ച സംഘം കേരളത്തിലെത്തുന്നത്.
വിവരങ്ങൾ ശേഖരിച്ചത് മീഡിയ മംഗളം ത്തിൽ നിന്നും
Article Credits Goes To Media Mangalam
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form