Popular Post

പണലഭ്യത കൂടി: മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച് ബാങ്കുകള്‍
Mutual Funds

പണലഭ്യത കൂടി: മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ച് ബാങ്കുകള്‍

ഇന്നത്തെ വാർത്ത 02 ജൂൺ,2025
Stock Market

ഇന്നത്തെ വാർത്ത 02 ജൂൺ,2025

ലീല ഹോട്ടല്‍സിന് നനഞ്ഞ ലിസ്റ്റിംഗ്, ഐ.പി.ഒ വിലയിലും താഴെ, ആവേശം കൊള്ളാതെ വിപണി
Stock Market

ലീല ഹോട്ടല്‍സിന് നനഞ്ഞ ലിസ്റ്റിംഗ്, ഐ.പി.ഒ വിലയിലും താഴെ, ആവേശം കൊള്ളാതെ വിപണി

ഒന്നാം സ്ഥാനം ജിയോ കയ്യടക്കി, പിടിച്ചുനിൽക്കാനാകുന്നില്ല, പൂട്ടിക്കെട്ടുമോ ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം കമ്പനി

ഒന്നാം സ്ഥാനം ജിയോ കയ്യടക്കി, പിടിച്ചുനിൽക്കാനാകുന്നില്ല, പൂട്ടിക്കെട്ടുമോ ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം കമ്പനി

 ക്രമീകരിച്ച മൊത്തം വരുമാനത്തിന് മേൽ ചുമത്തിയ പിഴയും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കമ്പനികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു. പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്പനികളുടെ നടപടി ശരികേടാണെന്നും ജസ്‌റ്റീസുമാരായ ജെ.ബി പാർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു.  ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.


ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്കകൾ ശക്തമായി.അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വോഡഫോൺ ഐഡിയ നീങ്ങുന്നത്. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറയുന്നതും ദൈനദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണമില്ലാത്തതുമാണ് കമ്പനിക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിൽ നടപ്പു സാമ്പത്തികവർഷം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വോഡഫോൺ ഐഡിയ വ്യക്തമാക്കിയിരുന്നു. 


സർക്കാരിന് നൽകാനുള്ളത് 1.95 ലക്ഷം കോടി രൂപ
 
സ്പെക്‌ട്രം വാടക, അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യു എന്നീ ഇനങ്ങളിലായി 1.95 ലക്ഷം കോടി രൂപയുടെ ബാദ്ധ്യതയാണ് വോഡഫോൺ ഐഡിയ നേരിടുന്നത്. കമ്പനിയുടെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകാനും തയ്യാറാകുന്നില്ല. റിലയൻസ് ജിയോയുടെ വരവോടെ ടെലികോം നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നതാണ് വോഡഫോൺ ഐഡിയയുടെ നിലതെറ്റിച്ചത്. 

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)


കേന്ദ്ര സഹായവും ഗുണം ചെയ്തില്ല
 
കമ്പനിയുടെ പ്രവർത്തനം തടസരഹിതമാക്കുന്നതിന് നേരത്തെ 36,950 കോടി രൂപയുടെ സ്പെക്‌ട്രം ബാദ്ധ്യത കേന്ദ്ര സർക്കാർ ഓഹരിയാക്കി മാറ്റിയിരുന്നു. ഇതോടെ വോഡഫോൺ ഐഡിയയിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 49 ശതമാനമായി ഉയർന്നു. പ്രധാന പ്രൊമോട്ടറായ യു.കെയിലെ വോഡഫോൺ ഗ്രൂപ്പ് കമ്പനിയിലെ നിക്ഷേപം പൂർണമായും ഉപേക്ഷിച്ചിരുന്നു.


കമ്പനികളുടെ വരിക്കാർ(മാർച്ച് 2025)
 റിലയൻസ് ജിയോ : 46.51 കോടി
ഭാരതി എയർടെൽ: 28.08 കോടി 
വോഡഫോൺ ഐഡിയ: 12.64 കോടി
ബി.എസ്.എൻ.എൽ : 3.02 കോടി 


വിവരങ്ങൾ സമാഹരിച്ചത് കേരള കൗമുദി.കോം ൽ നിന്നും
Article credits goes to keralakaumudi.com 

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല. 


Comment Form