Popular Post

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
Stock Market

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

സ്വർണ്ണത്തിലും വെള്ളിയിലും റിയൽ എസ്റ്റേറ്റിലും സ്റ്റോക്കിലും ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നല്ല മ്യൂച്വൽ ഫണ്ട്. വെറും 10 രൂപ മാത്രം
Mutual Funds

സ്വർണ്ണത്തിലും വെള്ളിയിലും റിയൽ എസ്റ്റേറ്റിലും സ്റ്റോക്കിലും ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നല്ല മ്യൂച്വൽ ഫണ്ട്. വെറും 10 രൂപ മാത്രം

ഇന്നത്തെ വാർത്ത 16/05/2025
Stock Market

ഇന്നത്തെ വാർത്ത 16/05/2025

ഓഹരി വിപണിയിൽ സംഭവിക്കുന്നത് എന്ത് ? നിക്ഷേപകർ ഇപ്പോൾ എന്ത് ചെയ്യണം?

ഓഹരി വിപണിയിൽ സംഭവിക്കുന്നത് എന്ത് ? നിക്ഷേപകർ ഇപ്പോൾ എന്ത് ചെയ്യണം?

                             ഇന്ത്യൻ ഓഹരി വിപണി അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വീഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ആറേഴു മാസമായി തുടരുന്ന തിരുത്തലിൽ റെക്കോർഡിൽ നിന്ന് Sensex ഉം Nifty യും 16 ശതമാനത്തോളം ആണ് താഴ്ന്നത്. Large cap ഓഹരികളിൽ 15% വരെ താഴ്ച ഉണ്ടായപ്പോൾ Mid, Small ക്യാപ്പുകളിൽ 22 മുതൽ 25 ശതമാനം വരെയാണ് നിക്ഷേപകർക്ക് നഷ്ടമുണ്ടായത്. ഫെബ്രുവരിയിൽ തന്നെ ഈ വിഭാഗം ഔദ്യോഗികമായും Bear മാർക്കറ്റിലേക്ക് പ്രവേശിച്ചിരുന്നു. 20 ശതമാനത്തിലധികം താഴ്ചയാണ് Bear മാർക്കറ്റ് ആയി കണക്കാക്കുന്നത്.

കോവിഡിന് ശേഷമുള്ള ഇടിവിൽ നിന്ന് കരകയറിയ വിപണിക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് വീണ്ടും വീഴ്ച സംഭവിക്കുന്നത്. ഈ കാലത്തിനിടയിൽ 200 പരം ഓഹരികൾക്ക് വില നേർപകുതി ആയിരിക്കുന്നു. 30 മുതൽ 50 ശതമാനം വരെ വിലയിടിഞ്ഞ ഓഹരികളുടെ എണ്ണം 1150 ഓളം വരും 4700 ഓളം ഓഹരികളിൽ സെപ്റ്റംബറിന് ശേഷം പോസിറ്റീവ് റിട്ടേൺ നൽകിയ ഓഹരികൾ 1500 താഴെ മാത്രം. 

എന്താണ് വീഴ്ചയ്ക്ക് പിന്നിൽ? 

അഞ്ച് കാരണങ്ങളാണ് പ്രധാനമായും വിപണിയുടെ വീഴ്ചയ്ക്ക് പിന്നിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

Stock Market Crash 2025 | മനുഷ്യ നിർമ്മിതം | പിന്നിൽ Illuminati ?

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ: ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി തിരിച്ചുവന്നതിനുശേഷം വിവിധ രാജ്യങ്ങളുമായി വ്യാപാരയുദ്ധം ആരംഭിച്ചതാണ് ഇതിലൊന്ന്. ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യത്തിലേക്കു നയിക്കുന്നതാവും ട്രംപിന്റെ നീക്കങ്ങൾ എന്ന ആശങ്കയിലേക്ക് ഇത് നയിക്കുകയും ചെയ്തു.

വിദേശികളുടെ വിൽപ്പന: വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ നീക്കം ആണ് മറ്റൊരു കാരണം. 2024 സെപ്റ്റംബറിന് ശേഷം വിദേശനിക്ഷേപകർ 2.25 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ valuation ഉള്ള മറ്റു രാജ്യങ്ങളിലേക്ക് അവർ തിരിഞ്ഞു. ഇത് വിൽപ്പന സമ്മർദ്ദം സൃഷ്ടിക്കുകയും രൂപയെ Record താഴ്ചയിലേക്ക് എത്തിക്കുകയും ചെയ്തു.

Open A Free Mutual Fund Account Online 

ആഭ്യന്തര വിപണിയും മാന്ദ്യവും: ഇന്ത്യൻ സാമ്പത്തിക രംഗവും മാന്യത്തിലേക്ക് നീങ്ങുകയാണ്. സർക്കാരിൽ നിന്നും കോർപ്പറേറ്റ് സെക്ടറിൽ നിന്നുമുള്ള നിക്ഷേപങ്ങൾ കുറഞ്ഞു തുടങ്ങിയതും, ഉപഭോഗം കൂടിയതും, പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതും, വളർച്ചയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.2 ശതമാനം ആയിരുന്നു സമ്പത്ത് രംഗത്തിന്റെ വളർച്ച. ഈ വർഷം 6.5% എങ്കിലും വളർച്ച നേടാനുള്ള പോരാട്ടത്തിൽ ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകൾ.

കോർപ്പറേറ്റ് വരുമാനത്തിലെ ഇടിവ്: കഴിഞ്ഞ ഏതാനും പ്രൈമാസങ്ങളായി രാജ്യത്തെ പ്രമുഖ കമ്പനികൾ എല്ലാം തന്നെ പ്രതീക്ഷിച്ചതിലും മോശം പാദഫലങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് നിക്ഷേപക മനോഭാവത്തെ മോശമായി ബാധിക്കുകയും വിപണിയുടെ മോശം പ്രകടനത്തിന് കാരണമാകുകയും ചെയ്തു.

Open A Free Demat Account Online 

അന്യായവില: ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം അന്യായമായ തരത്തിൽ ഉയർന്നു നിൽക്കുന്നതായാണ് നിഗമനങ്ങൾ. പ്രത്യേകിച്ച് ഓഹരികളിൽ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ തിരുത്തൽ വളരെ കാലമായി വിപണി കാത്തിരുന്നതാണ്.

നിക്ഷേപകർ എന്ത് ചെയ്യണം: കോവിഡ് കാലത്തിനു ശേഷം ഓഹരി വിപണിയിലേക്ക് കുതിച്ചെത്തിയവർ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വിപണി ഇങ്ങനെ പല ദിവസങ്ങളിൽ തകരുകയും ചാഞ്ചാടുകയും ചെയ്യുമ്പോൾ ആകെ അങ്കലാപ്പിലാണ്. നിക്ഷേപിക്കാണോ? നഷ്ടം സഹിച്ച് പിന്മാറണോ? ഇപ്പോൾ ശരിക്കും എന്ത് ചെയ്യണം? ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെയാണ്.

ജാഗ്രതയോടെ നീങ്ങണം.

പൊറിഞ്ചു വെളിയത്ത്, സി.ഇ.ഒ, ഇക്വിറ്റി ഇന്റലിജന്റ്‌സ്‌

സ്മോള്‍, മിഡ് ക്യാപ് ഓഹരികളില്‍ കാര്യമായ തിരിച്ച്‌ വരവ് ഉടന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതേപോലെ പ്രവര്‍ത്തന ഫലങ്ങളിലെ ഇടിവും സാമ്ബത്തിക മുരടിപ്പും വിപണിയുടെ തിരിച്ചു വരവ് അതിവേഗത്തില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. മുന്നോട്ടുള്ള വരുമാന വളര്‍ച്ചയെ ആശ്രയിച്ചാണ് എല്ലാം. നിക്ഷേപകര്‍ ജാഗ്രതയോടെ വേണം നീങ്ങാന്‍. നിലവില്‍ 40-50 ശതമാനം സ്മോള്‍-മിഡ് ക്യാപ് ഓഹരികളും ഓവര്‍പ്രൈസ്ഡ് ആണ്. ഇപ്പോഴത്തെ ഈ തിരുത്തലിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് ലഭിക്കുന്നത്. വളരെ എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ള നിക്ഷേപകര്‍ പോലും കഴിഞ്ഞ ഒരു വര്‍ഷമായി സ്മോള്‍, മിഡ് ക്യാപ് ഓഹരികളില്‍ വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇപ്പോഴത്തെ ഈ തിരുത്തലിനു ശേഷവും ചില സെഗ്മെന്റുകളിലെ ഓഹരികളുടെ വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. സുസ്ഥിരമായ വരുമാന വളര്‍ച്ചയും സാമ്ബത്തിക അവസ്ഥയുമായിരിക്കും ഭാവിയില്‍ വിപണിയുടെ പ്രകടനത്തെ ബാധിക്കുക.

Watch Our YouTube Channel

വിപണിയുടെ അടിസ്ഥാന തത്വം മറക്കരുത്‌.

പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍, ഡി.ബി.എഫ്.എസ്‌.

കോവിഡിനു ശേഷം ആഗോള മാര്‍ക്കറ്റുകളെല്ലാം കയറിയെങ്കിലും ഇന്ത്യ അവയെയൊക്കെ കവച്ചുവച്ചുകൊണ്ടുള്ള പ്രകടനമാണ് കാഴ്ചവച്ചത്. തുടര്‍ച്ചയായ വളര്‍ച്ച കാണിക്കുന്ന സമ്ബദ് വ്യവസ്ഥയാകുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത് താഴെത്തട്ടില്‍ വരെ വരുമാനം എത്തിക്കാന്‍ സഹായകമായിരുന്നു. ഇത് സ്റ്റോക്ക് മാര്‍ക്കറ്റിലും വലിയ റാലിക്കിടയാക്കി. എന്നാല്‍ ഇതിനൊപ്പം ചില പ്രശ്‌നങ്ങളും ഉടലെടുത്തു. വന്‍ തോതില്‍ ഐ.പി.ഒകള്‍ വിപണിയിലേക്ക് എത്തി. ഇതില്‍ നല്ലതും മോശവുമായ ഐ.പി.ഒകളുണ്ടായി. ചില ഐ.പി.ഒകള്‍ പ്രമോട്ടര്‍മാര്‍ വില്‍ക്കുകയും ഹ്യുണ്ടായിയുടേത് പോലുള്ള ഐ.പികളില്‍ പണം വിദേശത്തേക്ക് പോവുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴിയും മറ്റും കേട്ട കാര്യങ്ങള്‍ക്ക് പിന്നാലെ പോയി വാല്വേഷന്‍ ഒന്നും നോക്കാതെ നിക്ഷേപകര്‍ പ്രവര്‍ത്തിച്ചുവെന്നതാണ് മറ്റൊരു കാരണം.

ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം സെപ്തംബറിലാണ് വിപണിയില്‍ വലിയ വില്‍പനയുണ്ടാകുന്നത്. കാരണം പുതിയ ഗവണ്‍മെന്റ് മുന്‍കാലങ്ങളിലെ പോലെ വലിയ നിക്ഷേപത്തിന് മുതിര്‍ന്നില്ല. ധനക്കമ്മി കുറയ്ക്കാനാണ്‌ ശ്രമിച്ചത്. അത് ആളുകളുടെ വരുമാനം കുറച്ചു. മൈക്രോഫിനാന്‍സ് കമ്ബനികള്‍ക്ക് ധാരാളം പണം പിരിഞ്ഞു കിട്ടാനുള്ള അവസ്ഥയിലായി. ഇതിനൊപ്പമാണ് ട്രംപിന്റെ രണ്ടാം വരവ്. ഇന്ത്യ പോലുള്ള എമര്‍ജിംഗ് വിപണികളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് എടുത്ത നയങ്ങളെല്ലാം. അമേരിക്കയുമായി ബിസിനസ് ചെയ്യുന്ന ഇന്ത്യന്‍ കമ്ബനികള്‍ക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ട്രംപിന്റെ നീക്കമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളെയും വില്‍പ്പനയിലേക്ക് നയിച്ചത്. എന്നാല്‍ വിപണി വീണ്ടും ആകര്‍ഷകമായ വാല്വേഷനിലേക്ക് എത്തുന്നതോടെ നിക്ഷേപര്‍ വീണ്ടും ബയിംഗ് തുടങ്ങും. സര്‍ക്കാര്‍ നിക്ഷേപകരെ ആത്മവിശ്വാസത്തിലാക്കാന്‍ പക്ഷെ ഒന്നും ഇതുവരെ ചെയ്യുന്നില്ല എന്നതാണ് ഇപ്പോഴത്തെ ആശങ്ക. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്ന കാര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തിരിച്ചു വരവ് മന്ദഗതിയിലാകും. മൂന്ന് ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇവിടെ നിന്ന് വിറ്റൊഴിഞ്ഞിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടു വരാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരാണ്. മറ്റ് ആഗോള പ്രശ്‌നങ്ങള്‍ വലുതായിട്ട് ഉണ്ടായില്ലെങ്കില്‍ ഇന്‍ഡെക്‌സ് അധികം താഴേക്ക് പോകില്ലെന്നാണ് കരുതുന്നത്. ഇതിനൊപ്പം സെബിയുടെ തലപ്പത്തു വന്ന മാറ്റങ്ങളും അനുകൂലമായേക്കാം.

ഇന്ത്യ യു.എസുമായി ഉഭയകക്ഷി കരാറിന് ശ്രമിക്കുന്നതു വഴി താരിഫിന്റെ പ്രശ്‌നം അധികം വൈകാതെ മറികടക്കാനായേക്കാം. വാല്വേഷന്‍ ഉയര്‍ന്ന് നിന്ന സമയത്ത് പല നിക്ഷേപകരോടും മിഡ്ക്യാപ്പുകള്‍ ഒഴിവാക്കി ഉയര്‍ന്ന ഫണ്ടമെന്റല്‍സുള്ള ഓഹരികളിലും ഇ.ടി.എഫുകളിലും നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്‍ഡെക്‌സും ഇ.ടി.എഫുകളുമൊക്കെ 10 ശതമാനത്തിനടുത്തേ താഴ്ക്ക് പോയിട്ടുള്ളു. മിഡ്ക്യാപ് ഓഹരികള്‍ പലതും 30-40 ശതമാനം വരെയൊക്കെ താഴേക്ക് പോയി. നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് ഓഹരിയുടെ വാല്വേഷന്‍ കമ്ബനിയുടെ സാമ്ബത്തിക പ്രകടനവുമായി ഒത്തു പോകുന്നതാണോ എന്നതാണ്. പ്രശ്‌നങ്ങളൊക്കെ മാറി അനുകൂലമായ വാര്‍ത്തകള്‍ വന്നു തുടങ്ങുമ്ബോള്‍ പലരും ഈ അടിസ്ഥാന തത്വമൊക്കെ മറക്കുന്നതാണ് പ്രശ്‌നം.

ഇത് അർഥവത്തായ തിരുത്തല്‍. അലക്സ് ബാബു, സി.ഇ.ഒ, ഹെഡ്ജ് ഇക്വിറ്റീസ്. വിപണിയുടെ ഇപ്പോഴത്തെ തിരുത്തല്‍ ഒരു കുഴപ്പം പിടിച്ച കാര്യമായി തോന്നുന്നില്ല. കോവിഡിനുശേഷം അര്‍ത്തവത്തായ ഒരു തിരുത്തല്‍ നമ്മള്‍ കണ്ടിട്ടില്ല. മുന്‍പ് വിപണിയിലുണ്ടായ ഇത്തരം തിരുത്തലുകള്‍ ആളുകള്‍ മറന്നു പോയതുകൊണ്ടും പുതിയ ആളുകള്‍ പലതും സമാനമായ തിരുത്തലുകള്‍ കണ്ടിട്ടില്ലാത്തതുമാണ് ഇപ്പോഴത്തെ ഈ ഭീതിക്ക് കാരണം. ആരോഗ്യകരമായ ഒരു തിരുത്തലായാണ് ഞാനിതിനെ കാണുന്നത്. മുഖ്യധാരയിലില്ലാത്ത നിക്ഷേപകര്‍ക്ക് ഇപ്പോള്‍ വിപണിയിലേക്ക് കടന്നു വരാനാകുന്ന സമയമാണിത്. നിലിവുള്ള നിക്ഷേപകര്‍ നിക്ഷേപം മുറകെ പിടിക്കേണ്ട അവസരമാണ്. ഫണ്ടമെന്റല്‍സ് ഒന്നും ഇതുവരെ ബ്രേക്ക് ആയിട്ടില്ല. അസറ്റ് അലോക്കേഷന്‍ ആണ് ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഞങ്ങള്‍ 50 ശതമാനം ഇക്വിറ്റി 50 ശതമാനം ഡെറ്റ് എന്ന രീതിയിലുള്ള നിക്ഷേപത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഈ തിരുത്തല്‍ കൂടുതല്‍ നീണ്ടാല്‍ 60-70 ശതമാനം ഇക്വിറ്റിയിലേക്ക് പ്രാധാന്യം കൊടുക്കും. സിസ്റ്റമിക് ഇഷ്യുവൊന്നും വിപണിയില്‍ കാണുന്നില്ല. അതേസമയം ആഗോള പ്രശ്നങ്ങള്‍ നില്‍ക്കുന്നുമുണ്ട്. ട്രംപിന്റെ ചുങ്ക നീക്കങ്ങള്‍ ഒന്ന് അടങ്ങുന്നതു വരെ വിപണി വലിയ വ്യതിയാനങ്ങളിലൂടെ കടന്നു പോകാനാണ് സാധ്യത.

വില്‍പ്പനയ്ക്കുള്ള സമയമല്ല.

അക്ഷയ് അഗര്‍വാള്‍, മാനേജിംഗ് ഡയറക്ടര്‍, അക്യുമെന്‍ ക്യാപിറ്റല്‍.

ഏറ്റവും താഴ്ചയിലേക്ക് ഇപ്പോള്‍ തന്നെ നമ്മള്‍ എത്തി എന്നാണ് തോന്നുന്നത്. 22,000 ത്തിന് താഴേക്ക് നിഫ്റ്റി എത്തി. ഇവിടെ നിന്ന് 2-3 ശതമാനത്തിലധികം താഴ്ചയ്ക്ക് ഇനി സാധ്യതയില്ലെന്നാണ് കരുതുന്നത്. നിഫ്റ്റി ലാര്‍ജ് ക്യാപ്പില്‍ 16-17 ശതമാനം തിരുത്തലുണ്ടായി. സ്മോള്‍ക്യാപ്പിലും മിഡക്യാപ്പിലും വീഴ്ച ഇതിലും വലുതാണ്. മിക്ക ഓഹരികളും 30-40 ശതമാനം ഇടിവിലാണ്. അതുകൊണ്ട് തന്നെ ഇത് വില്‍പ്പനയ്ക്കുള്ള സമയമല്ല. ദീര്‍ഘ ശരാശരി നോക്കിയാല്‍ 10 വര്‍ഷ ശരാശരിയേക്കാള്‍ താഴെയാണ് വിപണിയുള്ളത്. മിഡ്ക്യാപ്പില്‍ മാത്രമാണ് വാല്വേഷന്‍ കൂടുതലായി കാണുന്നത്. 

ട്രംപിന്റെ നീക്കങ്ങള്‍ വിപണി ഇതിനകം തന്നെ ഉള്‍ക്കൊണ്ടതായാണ് മനസിലാക്കുന്നത്. വ്യാപാരയുദ്ധത്തിന് ശുഭകരമായ പരിസമാപ്തിയുണ്ടാകുമെന്ന സൂചനകള്‍ യു.എസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമുണ്ട്. ഏഴെട്ടു മാസമായി കറക്ഷന്‍ തുടരുന്നതിനാല്‍ ഉടന്‍ ഒരു വി-ഷേപ്പ് റിക്കവറിക്ക് സാധ്യത കാണുന്നില്ല. മിഡ്ക്യാപ്പും സ്മോള്‍ ക്യാപ്പും ബെയര്‍ മാര്‍ക്കറ്റിലെത്തിയെങ്കിലും നിഫ്റ്റി ഇപ്പോഴും അതിലേക്ക് കടന്നിട്ടില്ല. മിക്ക കമ്ബനികളുടെയും ഓഹരികള്‍ ഉയര്‍ന്ന വാല്വേഷനില്‍ നിന്ന് ആകര്‍ഷകമായ വാല്വേഷനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഡിഫന്‍സ് പോലുള്ള നിക്ഷേപകരുടെ ഇഷ്ട മേഖലകളും 15 ശതമാനം വരെ താഴേക്ക് പോയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ പുതുതായി നിക്ഷേപം നടത്തുന്നവര്‍ക്ക് വാങ്ങാനുള്ള മികച്ച അവസരമാണ്. നിലവിലുള്ള നിക്ഷേപകര്‍ നിക്ഷേപം ഹോള്‍ഡ് ചെയ്യുകയാണ് വേണ്ടത്.

www.sharemarketinmalayalam.com


Comment Form